2009, നവംബർ 16, തിങ്കളാഴ്‌ച

എന്റെ സിറ്റി - ലഘു ചരിതം 4

വിവിധ മതാനുകൂലികള്‍ ഇടതിങ്ങി താമസിക്കുന്ന കണ്ണൂര്‍ സിറ്റിയില്‍ അഹമ്മദീയ ജമാ‌അത്തിന്റെ ഒരു പള്ളിയുണ്ട്.തറവാട്ടുമഹിമ ഏറേയുള്ള സിറ്റിയില്‍ എടപ്പകത്ത് തറവാട്ടിലെ ഒരു വിഭാഗം ഖാദിയാനികളാണ്.അതിനാലാണ് എടപ്പകത്തെ അഹമ്മദ് സുന്നിയായതും എടപ്പകത്തെ അശ്രഫ് അഹമ്മദിയ ആയതും.
ഗായകരെ കുറിച്ചു പറയുമ്പോല്‍ പണ്ടൊക്കെ കല്യാണ വീടുകളെ കൈമുട്ടി പാട്ടുകൊണ്ട് ധന്യമാക്കിയ ഒരു വിഭാഗത്തെ ഒഴിച്ചു നിറുത്താനാവില്ല.അത് കറുത്ത പാത്തൂഞ്ഞീയും വെളുത്ത പാത്തൂഞ്ഞീയും ആയിരുന്നു.ഇവരുടെ സംഘത്തിന്റെ താളാര്‍ദ്രമായ കൈമുട്ടി പാട്ടാണ് കല്യാണത്തിന്ന് പങ്കെടുക്കാനെത്തുന്നവരെ ആദ്യമായി എതിരേല്‍ക്കുന്നത്.മറ്റൊന്നാണ് വരനേ തേടി കൊണ്ട് വരുമ്പോള്‍ പ്രഥമ സ്ഥാനത്തുള്ള ഹംസക്കായുടെ ബേന്റ് സംഘം.
കാലം മാറി കഥ മാറി. ഇന്ന് അന്തീക്കയും ഹംസക്കയും കറുത്ത-വെളുത്ത പാത്തൂഞ്ഞിമാരും തിരശ്ശീലക്കു പിന്നില്‍ മറഞ്ഞു.പുതിയ തലമുറയിലേ ഗായകസംഘം 'കരോക്കില്‍'എന്ന സംഗീത വിദ്യയുമായി കല്യാണ വീടുകളെ അടിപൊളിയാക്കുന്നു.
ചിരിക്കാനും ചിന്തിക്കാനും വക നല്‍കുന്ന ഒരു പാട് കഥാപാത്രങ്ങള്‍ സിറ്റിയിലുണ്ട്.ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആ മനുഷ്യരോട് എല്ലാ നിലക്കുമുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് അവരെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.
ജിന്ന് മജീദ്,ഉപ്പാവ ഹമീദ്,ചെവിടന്‍ ഹസ്സന്‍,കാലന്‍ മജീദ്,ചിറ്റുള്ളി കരീം,സിറുമ കണ്ണന്‍,ബോട്ടിക്ലി,ഒജീനകപ്പല്‍,ലാമ്പ് നബീസ,കോഴി ജമീല,തുടങ്ങി നിരവധിപേര്‍ "എ" പേരുകളില്‍ അറിയപ്പെടുന്നു.ഇവരില്‍ ചെവിടന്‍ ഹസ്സനെ നിരന്തരം ഉപദ്രവിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു പാറപുറത്തെ നൌസീര്‍.തുണിയില്‍ ഛായം മുക്കുന്ന നീലം അദ്ദേഹത്തിന്റെ മുഖത്ത് പുരട്ടി ഒരു കോമാളി വേഷം അണിയിക്കുന്ന ഒരു പരിപാടി അന്ന് സിറ്റിയില്‍ നടമാടിയിരുന്നു.അതിന്റെ തലപ്പത്ത് ഓട്ടോ ഡ്രൈവറായിരുന്ന നൌസീര്‍ ആയിരുന്നു.ആയുസ്സെത്താനായ കോഴി അരിയേറേ തിന്നും എന്ന വാക്കിനെ അന്വര്‍ത്ഥമാക്കികൊണ്ട് ഒരു ദിനം നൌസീറിനെ തേടിയെത്തി.1984 ജൂണ്‍ 10 ന് അദ്ദേഹത്തെ മരണം ഒരു ആക്സിഡന്റിന്റെ രൂപത്തില്‍ കവര്‍ന്നെടുത്തു.അതിന്ന് ശേഷം മനുഷ്യനെ മക്കാറാക്കുന്ന ഇത്തരം വേലകളില്‍ നിന്നും സിറ്റിയിലെ യുവ തലമുറ വിട്ടുനിന്നു.
(ദുരന്തങ്ങള്‍ സമ്മാനിച്ച ചില കഥകള്‍ സിറ്റിക്ക് അയവിറക്കാനുണ്ട്.അവ പിന്നീട്)

അഭിപ്രായങ്ങളൊന്നുമില്ല: